തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എംപി ശശി തരൂർ.
ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് സിഎന്‍എന്‍ -ഐബിഎന്‍ ചാനലിനോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോയെന്നും തരൂര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: