തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ വിൻസന്റ് എംഎൽഎയും പീതാംബരക്കുറുപ്പും പ്രതികളായ തൊഴിൽത്തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വാഹനത്തട്ടിപ്പ് കേസിൽ പോലീസ് പിടിയിലായി. പാലക്കാട് ചിറ്റൂർ നല്ലം പള്ളി വില്ലേജിൽ ഷൈൻ വിഹാർ സ്വദേശിയും നിലവിൽ വട്ടിയൂർക്കാവ് നമ്പവൻ കാവ് AMRA – 52 ൽ താമസിക്കുന്ന ഷിബു റ്റി ബാലൻ ആണ് പിടിയിലായത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കോൺഗ്രസ് പ്രവർത്തകനും നേതാക്കളുടെ അടുത്ത സുഹൃത്തുമാണിയാൾ. തൊഴിൽ, വാഹനത്തട്ടിപ്പുകളാണ് ഷിബു റ്റി ബാലന്റ പ്രധാന തൊഴിൽ. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിയിൽ നിന്നും 22 ലക്ഷം തട്ടിയെടുത്ത കേസിൽ ഷിബു റ്റി ബാലൻ ഒന്നാം പ്രതിയാണ്. ഈ തട്ടിപ്പിന് കൂട്ടു നിന്ന കോൺഗ്രസ് മുൻ എം എൽ എ മാരായ വിൻസെന്റ്, പീതാംബരക്കുറുപ്പ് എന്നിവർ ഈ കേസിലെ രണ്ടും നാലും പ്രതികളാണ്.
ആഢംബര കാറുകൾ വാടകക്കെടുത്ത് തമിഴ്നാട്ടിൽ മറിച്ചു വിൽക്കുന്നതും ഇയാളുടെ തൊഴിലാണ്. മധുര കോവിൽപ്പെട്ടിയിലാണ് സ്ഥിരമായി ഇയാൾ കാറുകൾ വിൽക്കുന്നത്. ഇയാൾക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളിൽ വാഹനത്തട്ടിപ്പ് കേസുകളുണ്ട്.
തട്ടിപ്പുകൾക്ക് ശേഷം മുങ്ങി നടന്ന ഇയാളെ ഡി സി പി അരുൾ ബി കൃഷ്ണക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ കെ. ഇ ബൈജു, പേരൂർക്കട സി.ഐ സുരേഷ് ബാബു, വട്ടിയൂർക്കാവ് സബ് ഇൻസ്പെക്ടർ വി. മുരളീകൃഷ്ണൻ, സി പി ഒ മാരായ അജയ് ശേഖർ, രാജേഷ്, ശ്രീകുമാർ എന്നിവരാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: