ആലപ്പുഴ: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ പേരുമാറ്റി പരിഷ്കരിച്ചെങ്കിലും ഫലമില്ല. നാട് മാലിന്യക്കൂമ്പാരത്തില്‍ത്തന്നെ. ഡിസ്പോസിബിള്‍ ഫ്രീ മഴക്കാല പൂര്‍വ്വ കാമ്പയിനെന്നാണ് പരിഷ്കരിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പേരിട്ടത്.
പൊതു നിരത്തുകളിലും പറമ്പുകളിലും ഓടകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്നത് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പ്രഖ്യാപനം നടത്തി മാസം ഒന്നു പിന്നിട്ടിട്ടും പ്രവര്‍ത്തനം മാത്രം ഉണ്ടായില്ല. പകര്‍ച്ച വ്യാധികളുടെ പ്രഭവകേന്ദ്രമെന്ന ദുഷ്കീര്‍ത്തി നേരത്തെ മുതല്‍ ആലപ്പുഴയ്ക്കുള്ളതാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ പോരായ്മയാണ് ഇതിനു കാരണം. കാനകളും തോടുകളും വൃത്തിയാക്കല്‍ മുതല്‍ കൊതുകു നശീകരണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ തുടങ്ങി മെയ് മാസത്തോടെ പൂര്‍ത്തിയാക്കേണ്ടതാണ്.
ശുചിത്വമിഷന്, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് എന്നിവയുടെ 10,000 രൂപ വീതവും തദ്ദേശ സഥാപനങ്ങളുടെ 5,000 രൂപ വീതവും ചേര്‍ത്ത് 25,000 രൂപ വീതമാണ് ഓരോ വാര്‍ഡിനും മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഫണ്ട് അനുവദിക്കുന്നതിലും വീഴ്ച വരുത്തി.
ദേശീയ പാത ഉള്‍പ്പെടെയുള്ള പ്രധാന പാതയോരങ്ങളാണ് മാലിന്യം തള്ളാന്‍ ഏറ്റവും സൗകര്യ പ്രദമായ ഇടങ്ങള്‍. നഗരത്തിലെ കനാലുകള്‍ അടക്കം ഇറച്ചി വ്യാപാരികള്‍, പച്ചക്കറി വ്യാപാരികള്‍, കക്കൂസ് മാലിന്യങ്ങള്‍ എന്നിവ തള്ളുന്നതിനുള്ള കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
കനാലുകളിലേക്ക് റോഡുകളുടെ അടിയിലൂടെയും മറ്റും രഹസ്യമായി ഓടകള്‍ സ്ഥാപിച്ചുവരെ കക്കൂസ് മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും ഒഴുക്കിയിട്ടും അധികൃതര്‍ കണ്ടമട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: