കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റി. കെ.പി.എ മജീദ് മാത്രമായിരിക്കും ഇനി ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ടാകുക. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ഇ.ടി. മുഹമ്മദ് ബഷീറിനെ പാര്‍ട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടരും. മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബ് അടക്കം അഞ്ച് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. പി.കെ.കെ ബാവയാണ് ട്രഷറര്‍.
എം.എല്‍.എയും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കെ.പി.എ. മജീദിനെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും ജനറല്‍ സെക്രട്ടറിമാരാക്കിയത്. തര്‍ക്കത്തിനൊടുവില്‍ ഇരുവര്‍ക്കും ചുമതല നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: