തണ്ണീര്‍മുക്കം: വേമ്പനാട്ട് കായലിലെ മാലിന്യനിക്ഷേപം, മീനുകള്‍ ചത്തുപൊങ്ങുന്നു. തണ്ണീര്‍മുക്കം ബണ്ടിന് തെക്കുവശത്താണ് രാപ്പകല്‍ വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ബണ്ടിന്റെ മണല്ചിറയില് എത്തുന്ന വിനോദസഞ്ചാരികള്‍ അടക്കം ഭക്ഷണവും പ്ലാസ്റ്റികും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവിടേക്കാണ് എറിയുന്നത്. കായലിന്റെ ഇരുകരകളിലെയും സ്ഥാപനങ്ങളില്‍ നിന്നുള്ള മാംസഅവശിഷ്ടങ്ങളും കിഴക്കന്‍മേഖലകളിലെ റിസോര്‍ട്ടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. അഴുക്ക് നിറഞ്ഞ വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ത്വക്ക് രോഗങ്ങള്‍ പിടിപെടുന്ന സ്ഥിതിയാണ്. ബണ്ടിന്റെ പൂര്‍ത്തീകരണത്തോടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കായലില്‍ മണല്‍ചിറ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കായല്‍ മലിനീകരണം രൂക്ഷമായത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മലിനീകരണം രൂക്ഷമായിട്ടും അധികാരികള്‍ നിസംഗത പാലിക്കുന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: