പാചകവും സല്‍ക്കാരവുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് സംസ്ഥാനത്തെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചേര്‍ന്ന് പഠിക്കാം. എസ്എസ്എല്‍സി/തുല്യപരീക്ഷ പാസായവര്‍ക്കാണ് പ്രവേശനം. ആകെ 12 ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പഠനാവസരം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന് എന്നീ കോഴ്സുകളിലാണ് പഠനപരിശീലനങ്ങള്‍. കോഴ്സിന്റെ കാലാവധി 12 മാസമാണ്.
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പട്ടം-മരപ്പാലം (തിരുവനന്തപുരം), കടപ്പാക്കട (കൊല്ലം), കുമാരനല്ലൂര്‍ (കോട്ടയം), മങ്ങാട്ടുകവല(തൊടുപുഴ), ചേര്‍ത്തല, കളമശ്ശേരി(ആലുവ), പൂത്തോള്‍ (തൃശൂര്‍), തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, ഉദുമ (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണ്.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.fcikerala.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 50 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 25 രൂപ മതി. പ്രവേശനമാഗ്രഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ നല്‍കണം. മെയ് 25 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി കോഴ്സുകള്‍ക്ക് 20,000 രൂപ വീതവും മറ്റ് കോഴ്സുകള്‍ക്ക് 14,000 രൂപ വീതവുമാണ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: