ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തില് നിന്ന് അമൂല്യമായ രത്നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ മേല്‍ശാന്തിമാരെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ രണ്ടു തവണ മേല്‍ശാന്തിമാര്‍ അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.
വേണ്ടിവന്നാല്‍ നുണപരിശോധനയടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. വിഷുവിന്റെ തലേന്ന് മുതലുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇവ പരിശോധിച്ച ശേഷം കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ വിഷുവിന് തിരുവാഭരണം ഭഗവാന് ചാര്‍ത്താതിരുന്നതോടെയാണ് പതക്കം കാണാതായ സംഭവം പുറംലോകമറിയുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്ര മേല്‍ശാന്തിമാര്‍ കുളിക്കുന്ന കുളവും, ഗുരുവായൂരപ്പന് നടയിലെ കിണറും വറ്റിച്ച് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: