ചാലക്കുടി: പരിയാരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കശാപ്പുശാലകള്‍ക്കും മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം. അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഡീഷണല്‍ സെക്രട്ടറി ആര്.ഗോപകുമാറാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ മാസം പരിയാരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കശാപ്പ് ശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പി.ജി. അനു എന്നയാള്‍ പരാതി അയച്ചിരുന്നു. വളരെ തിരക്കേറിയ പാതയോരത്ത് ഇരുപതോളം മാംസ വില്‍പ്പന കേന്ദ്രങ്ങളും നിരവധി മത്സ്യ വില്‍പ്പന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകാരണം ഇവിടെ രൂക്ഷമായ ഗതാഗത കുരുക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: