കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതറിഞ്ഞാല്‍ എത്ര ദുഷ്ക്കരാനുഭവങ്ങളിലും തളരാതെ മുന്നേറാന്‍ കഴിയുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. അഴകൊടി ക്ഷേത്രം ഹാളില്‍ നടക്കുന്ന വാല്മീകി രാമായണയജ്ഞത്തില് സംസാരിക്കുകയായിരുന്നു സ്വാമി. യുവസമൂഹം ഉള്‍ക്കരുത്തുള്ളവരാകണം. ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന അത്തരമൊരു വിദ്യാഭ്യാസപരമായ ദൂരക്കാഴ്ചക്ക് ഇപ്പോള്‍ മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. ഉള്‍ക്കരുത്തില്ലാത്ത യുവസമൂഹം ഇവിടെ വളര്‍ന്നു വരുന്നത് ശുഭാവഹമല്ല.
യാത്രാമധ്യേ വിശ്വാമിത്ര മഹര്‍ഷി കുമാരന്മാര്ക്ക് ബലയും അതിബലയും ഉപദേശിച്ചു കൊടുത്തു. വിശ്വാമിത്ര മുനി അമിത പ്രഭാവനായിട്ടും രാമലക്ഷ്മണന്മാരോടു കാണിക്കുന്ന പ്രേമോദാര ഭാവം ഉദാത്തമാണ്. ഓരോ പ്രദേശത്തെത്തുമ്പോഴും ദേശമഹിമയറിയാന് ശ്രീരാമന് ചോദ്യങ്ങള്‍ ചോദിക്കും. അവസരമുപയോഗിച്ച് മാമുനി സന്ദേശസമ്പന്നമായ കഥ പറയും. കാമദേവന് അനംഗനായി മാറിയ അംഗദേശത്തിന്റെ കഥ കാമാശ്രമത്തില്‍ വെച്ച് വിശ്വാമിത്രന് വിസ്തരിച്ചു. ശരീരമില്ലാത്ത കാമം പാപകര്ത്താവായി ആരുടെ ശരീര ഉപാധികളേയും ആശ്രയിച്ചേക്കാമെന്ന താക്കീത് കഥയിലുണ്ട്.
അടുത്ത ദിവസത്തെ യാത്രയില്‍ മലദ കരുഷ ജനപദങ്ങള്‍ കൊടും കാടായി മാറിയ കഥ ശ്രീരാമന്റെ ചോദ്യത്തിനുത്തമായി മഹര്‍ഷി പറഞ്ഞു. പ്രതികാരദാഹിയായ താടക സ്ത്രീയാണെങ്കിലും കൊല്ലപ്പെടേണ്ടവളാണെന്ന് വിശ്വാമിത്രന് ഉദ്ബോധിപ്പിക്കുന്നു. അധര്മ്മചാരിണിയെ ഹനിക്കാന്‍ മടിക്കുന്ന ശ്രീരാമനെ മാമുനി വധനിര്വ്വഹണത്തിനു വീണ്ടും പ്രേരിപ്പിച്ചു. ഭാവിയില്‍ അയോധ്യയുടെ അധിപതിയായി വാഴുമ്പോള്‍ ഉപകരിക്കുന്ന ശിക്ഷണമായി അതു മാറി. അസ്ഥാന ധര്‍മ്മചിന്തയും അഹിംസയും നമ്മുടെ നാട്ടിനെ അടിമത്തത്തിലേക്ക് തള്ളിവിട്ടത് ഈ കഥയുടെ പാഠം ഉള്‍ക്കൊള്ളുന്നതിന് ചിന്തിക്കണമെന്ന് ആചാര്യന്മാര് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: