ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോൾ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ പരസ്യമായി ചില ബിജെപി നേതാക്കൾ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്തുകൊണ്ട് ചില തീവ്ര തമിഴ് ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുകയാണ്.
കന്നടക്കാരനായ രജനികാന്ത് തമിഴ് രാഷ്ട്രീയത്തിനു പുറത്ത് നിൽക്കണം എന്നാണ് തീവ്ര തമിഴ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുന്നോടിയെന്നോണം സംഘടന രജനികാന്തിന്റെ പേയ്സ് ഗാർഡന്റെ മുന്നിൽ സത്യാഗ്രഹമിരിക്കാനും പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ.
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇപ്പോൾ രാജ്യമെങ്ങും പ്രധാന രഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. ചില സാമുഹിക രാഷ്ട്രീയ പ്രവർത്തകർ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ വിമർശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: