ലക്നൗ: സമാജ്വാദി പാര്‍ട്ടിയുടെ പ്രദേശിക നേതാവ് ഗുണ്ടകളുടെ വെടിയേറ്റു മരിച്ചു. സുമര്‍ സിംഗ് എന്ന മുന്‍ ജില്ലാ യൂണിറ്റ് സെക്രട്ടറിയാണ് മരിച്ചത്. ഗോലാപൂര്‍ ബഹട്ടിലാണ് സംഭവം.
ഇന്നലെ സുഹൃത്തിനൊപ്പം ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് മോട്ടോര്‍ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികള്‍ സിംഗിനു നേര്‍ക്ക് വെടിവച്ചത്. ഇയാള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രദേശത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് സുമര്‍ സിംഗിന്റെ മകന് ആരോപിച്ചു.
ഇയാളുടെ ഭാര്യയുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: