ബാഗ്ദാദ്: ഐഎസില്‍ നിന്ന് മൊസൂള്‍ നഗരം പൂര്‍ണ്ണമായും പിടിച്ചെടുത്തതായും തങ്ങളുടെ ദൗത്യം അവസാനിച്ചതായും ഇറാഖ് സൈന്യം വെളിപ്പെടുത്തി പ്രത്യേക സൈനിക വക്താവ് സബാ അല്‍ നുമാന്റെയാണ് വെളിപ്പെടുത്തല്‍. എങ്കിലും ഏതു ദൗത്യവും ഏറ്റെടുക്കാന്‍ ഇനിയും തയ്യാറാണ്. നുമാന് പറഞ്ഞു.
മൊസൂളിന്റെ പടിഞ്ഞാറന്‍ നഗരങ്ങള്‍ ശനിയാഴ്ചയാണ് സൈന്യം പിടിച്ചെടുത്തത്. ഇതിനടുത്ത ചില ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെങ്കിലും പിടിച്ചു നില്‍ക്കാനുള്ള ഐഎസിന്റെ അവസാന ശ്രമങ്ങളാണ് അത്.
പടിഞ്ഞാറന്‍ മൊസൂളില്‍ എട്ട് ചതുരശ്ര കിലോമീറ്റര്‍ ഭാഗം ഇപ്പോഴും ഐഎസിന്റെ പിടിയിലാണ്. അവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തിയേറിയ പോരാട്ടം ഉണ്ടായേക്കാം. അതിനിടെ ബാഗ്ദാദില്‍ ഐഎസ് നടത്തിയ ബോംബാക്രമണത്തില്‍ 27 പേര് മരിച്ചു. ബസ്രയില്‍ ചാവേറാണ് ആക്രമണം നടത്തിയത്.41 പേര്‍ക്ക് പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: