വര്‍ക്കല: ലിജി കൊലപാതകക്കേസിലെ പ്രതി പോലീസ് പിടിയിലായി. വര്‍ക്കല സ്വദേശിയും ലിജിയുടെ വലിയമ്മയുടെ മകളുടെ ഭര്‍ത്താവുമായ ബിജുവിനെയാണ് (34) വര്‍ക്കല സി.ഐ ഷാജിയും സംഘവും രാവിലെ അറസ്റ്റ് ചെയ്തത്.
ബിജുവിനെ രണ്ട് ദിവസമായി ചോദ്യം ചെയ്തു വരുന്നെങ്കിലും ഇന്നലെ രാത്രിയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെ ഇയാള്‍ ഈ വിവരം സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ജൂണ്‍ 15 നാണ് ദാരുണമായ സംഭവം നടന്നത്. വര്‍ക്കല മൈതാനം ഫ്യൂഷന്‍ ഫാന്‍സി സെന്ററിലെ ജീവനക്കാരിയായ ലിജി ജോലികഴിഞ്ഞ് ലിജി വീട്ടിലേക്കു മടങ്ങവേ ബൈക്കില്‍ യുവാവ് പിന്തുടരുകയായിരുന്നു. മുണ്ടയില്‍ വിജനമായ സ്ഥലത്തുവെച്ച് യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടി കുട കൊണ്ട് അടിക്കുകയും ചെയ്തു. ഈ വൈരാഗ്യമാണ് ലിജിയെ ബൈക്ക് കൊണ്ടിടിക്കാന്‍ കാരണമായത്.
സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ലിജി മരിച്ചത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ബിജു. ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ ബിജു ഇടയ്ക്ക് വീട്ടിലൊക്കെ വരാറുമുണ്ടായിരുന്നു. ലിജിക്ക് ഇയാളോട് ഇഷ്ടമില്ലെങ്കിലും ബിജുവിന് ലിജിയെ വലിയ ഇഷ്ടമായിരുന്നു. ഇതിന് മുമ്പ് പലവട്ടം ഇയാള്‍ ലിജിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: