കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി. പണികള്‍ അവസാനഘട്ടത്തില്‍. എന്നാല്‍ കാലവര്‍ഷം മെയ് അവസാനത്തോടെയെത്തിയാല് പണിമുടങ്ങും. മഴയ്ക്ക് മുമ്പ് തീര്‍ക്കേണ്ട പണികള്‍ ബാക്കിയാണ്. റണ്‍വേയ്ക്ക് ചുറ്റും സുരക്ഷാ ആവശ്യത്തിനായുളള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട്. റോഡിന് മണ്ണ് നിറച്ചിട്ടില്ല. ഡ്രെയിനേജ് പൂര്‍ത്തിയായിട്ടില്ല. 3050 മീറ്റര്‍ റണ്‍വേ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായി. ഭാവിയില്‍ ഇത് 3400 മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കും.
സെപ്തംബറില്‍ വിമാനം പറയുന്നുയരുമെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതിന് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കല്ലേരിക്കര, പാറാപ്പൊയില്‍ മേഖലകളില്‍ 11.5 ഏക്കര്‍ ഭൂമി കണ്ടെത്തി. 60 ഓളം വീട്ടുകാരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഹരിത പ്രോട്ടോക്കള്‍ പ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല.
രാജ്യാന്തര നിലവാരത്തിലുള്ള പാസഞ്ചര്‍ ടെര്‍മിനലിന്റെ പണി അവസാനഘട്ടത്തിലാണ്. കേരളീയത്തനിമയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മേല്‍പ്പുര പൂര്‍ത്തിയായി. ചുറ്റും ഗ്ലാസ് കവചവും അകത്തെ മിനുക്കുപണികളും ദ്രുതഗതിയില്‍ നടന്നുവരുന്നു. ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള മേല്‍പ്പാല നിര്‍മ്മാണവും ഏതാണ്ട് പൂര്‍ത്തിയായി. വിമാനത്താവളത്തിലേക്കുള്ള മൂന്ന് പ്രവേശന റോഡുകളും കവാടങ്ങളും
തയ്യാറാക്കേണ്ടിയിരിക്കുന്നു. കാര്‍ഗോ ടെര്‍മിനലിന്റെ നിര്‍മ്മാണവും നടക്കുകയാണ്. അനുബന്ധ റോഡുകള്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം കടലാസില്‍ തന്നെ.
വിമാനത്തില്‍ കയറാനും ഇറങ്ങാനുമുളള എയ്റോബ്രിഡ്ജ് ടെര്‍മിനല്‍ കെട്ടിടത്തില്‍ സ്ഥാപിച്ചു. ചൈനയില്‍ നിന്ന് എത്തിച്ചവയാണ് ഇവ. എയര്‍ട്രാഫിക് കണ്ട്രോള് ടെര്‍മിനല്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ല. ടെര്‍മിനല്‍ പൂര്‍ത്തിയാകുന്ന മുറക്ക് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: