മുംബൈ: വിമാനത്തിലെ സൗകര്യങ്ങളോടെ ട്രെയിന്‍ യാത്ര… അതാണ് തേജസ്. രാജ്യത്തെ ആദ്യ ആഡംബര യാത്രാ സര്‍വീസിന് മുംബൈയില്‍ തുടക്കം. ഇന്ത്യന്‍ റെയില്‍വേയുടെ ഈ രാജകീയ സംരംഭം ആദ്യ ഘട്ടത്തില്‍ മുംബൈ മുതല്‍ ഗോവയിലെ കര്‍മാലി വരെ.
ഇന്നലെ മുംബൈ ഛത്രപതി ശിവാജി ടെര്മിനസില് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. നാളെ രാവിലെ അഞ്ചിന് മുംബൈയില്‍ നിന്ന് ആദ്യ യാത്ര തുടങ്ങും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കര്‍മാലിയില്‍ എത്തും. രണ്ടരയ്ക്ക് മടങ്ങി രാത്രി 11ന് മുംബൈയില്‍ തിരിച്ചെത്തും.
മുംബൈ-ഗോവ ഒരു ഭാഗം യാത്രയ്ക്ക് ഭക്ഷണത്തോടെ 2,740 രൂപ, ഭക്ഷണമില്ലാതെ 2,585 രൂപ. സാധാരണ ചെയര്‍ കാറിന് ഭക്ഷണത്തോടെ 1,310 രൂപ, അല്ലാതെ 1,185 രൂപ.
സാധാരണ സമയങ്ങളില്‍ ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ട്രെയിന്‍. മണ്‍സൂണില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രം. മണ്‍സൂണില്‍ കര്‍മാലിയില്‍ എത്തുന്നതിന്റെ പിറ്റേ ദിവസമാകും തിരിച്ചുപോരുക. മണിക്കൂറില്‍ 130 കിലോമീറ്ററാണ് വേഗം. 200 കിലോമീറ്റര്‍ വരെ വേഗമെടുക്കാം.
ചെന്നൈയിലെ ഇന്ത്യന്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് ട്രെയിനിന്റെ 20 കോച്ചുകളും. ചായ, കാപ്പി വെന്‍ഡിങ് മെഷീനുകള്‍, മാഗസിന്, സ്നാക്ക്സ് മേശകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടാപ്പുകള്‍, കൈ ഉണക്കുന്നതിനുള്ള യന്ത്രം, ബയോ ടോയ്ലെറ്റുകള് തുടങ്ങിയവയും ട്രെയിനിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: