കൊച്ചി: വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ. സുധാകരന് എം.പിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അന്വേഷണത്തിന്റെ പേരില്‍ സുധാകരനെ ഒറ്റപ്പെടുത്താന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരനെ ഒറ്റപ്പെടുത്താമെന്ന ധാരണയുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തെറ്റിയതായും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരോപണങ്ങള്‍ സി.പി.എമ്മിന്റെ അടവാണ്. അന്വേഷണം നടത്തി തെറ്റുകാരനെന്ന് കണ്ടാല്‍ സുധാകരനെ ശിക്ഷക്കുന്നതില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സുധാകരനെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കില്ല. എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. എന്‍.എസ്.എസ് ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: