മാഡ്രിഡ്: ഇഞ്ചോടിഞ്ചു പോരാട്ടം കണ്ട ലാ ലിഗയില്‍ ബാഴ്സലോണയെ മൂന്ന് പോയിന്റിനു പിന്തളളി റയല്‍ മാഡ്രിഡ് കിരീടമണിഞ്ഞു. നിര്‍ണായമായ അവസാന ലീഗ് മത്സരത്തില്‍ മാലയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിനദിന്‍ സിദാന്റെ ടീമിന്റെ കിരീടധാരണം. ഇതവരുടെ 33-ാം കിരീടമാണ്. അഞ്ചുവര്‍ഷത്തിനുശേഷം ആദ്യമായാണ് റയല്‍ ഇവിടെ ചാമ്പ്യന്മാരാകുന്നത്.
സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ മലാഗയെ തകര്‍ത്തത്.ഇതോടെ അവര്‍ 38 മത്സരങ്ങളില്‍ 93 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. റയലിനൊപ്പം വിജയങ്ങള്‍ നേടി കയറിവന്ന ബാഴ്സലോണയ്ക്കാണ് രണ്ടാം സ്ഥാനം. അവര്‍ക്ക് 38 മത്സരങ്ങളില്‍ 90 പോയിന്റെ നേടാനായുള്ളു. അവസാന ലീഗ് മത്സരത്തില്‍
ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഐബാറിനെ തോല്‍പ്പിച്ചു.
മലാഗക്കെതിരെ തുടക്കത്തില്‍ തന്നെ റൊണാള്‍ഡോ ഗോള്‍ നേടി റയലിനെ മുന്നിലെത്തിച്ചു.രണ്ടാം മിനിറ്റിലാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്.ഈ സീസണില്‍ റൊണാള്‍ഡോയുടെ നാല്‍പ്പതാം ഗോളാണിത്. രണ്ടാം പുകതിയുടെ പത്താം മിനിറ്റില്‍ ബെന്‍സീമ ഗോള്‍ നേടി റയലിന്റെ വിജയം ഉറപ്പിച്ചു. ഇതു തന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസമാണ്.
ഈ ക്ലബ്ബുമൊത്ത് പലതും നേടിയിട്ടുണ്ട്. എന്നാല്‍ ലാ ലിഗ കിരീടം ഏല്ലാത്തിലും മികച്ചതാണെന്ന് റയല്‍ കോച്ച് സിനഡിന് സിദാന് പറഞ്ഞു. റയലില്‍ തന്റെ മികച്ച സീസണാണിത്.എല്ലാവരും നന്നായി കളിച്ച് ടീമിന് വിജയമൊരുക്കിയെന്ന് റൊണാള്‍ഡോ പറഞ്ഞു. മികച്ച ഫോം നിലനിര്‍ത്തുന്ന റയലിന് ഈ വിജയം ഇരട്ട കിരീടത്തിന് വഴി തുറന്നിരുക്കുയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ കീഴടക്കി കിരീടമണിയാന്‍ ഈ വിജയം പ്രചോദനമാകും.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് ബാഴ്സലോണ ഐബറിനെ തോല്‍പ്പിച്ചത്. രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയാണ് ബാഴ്സലോണ വിജയം പിടിച്ചത്. ടി.ഇനൂയിയുടെ ഇരട്ട ഗോളില്‍ ഐബര്‍ മുന്നിലെത്തി.ആറാം മിനിറ്റിലും 61-ാം മിനിറ്റിലുമാണ് ഇനൂയി ഗോള്‍ നേടിയത്. തകര്‍ത്തുകളിച്ച ബാഴ്സലോണ ലയണല്‍ മെസിയുടെ ഇരട്ടഗോളില്‍ തിരിച്ചുവന്നു. സുവാരസ് ഒരുഗോള്‍ നേടി.
ഒരു ഗോള്‍ ഐബറിന്റെ സംഭാവനയായിരുന്നു. ബാഴ്സയുടെ ഗോളടിയന്ത്രം ലയണല്‍ മെസിയാണ് ലാ ലീഗയിലെ ടോപ്പ് സ്കോറര്‍. ഐബറിനെതിരെ രണ്ടു ഗോള്‍ നേടിയതോടെ ഈ സീസണില്‍ മെസിക്ക് 37 ഗോളായി. അത്ലക്കിക്കോ മാഡ്രിഡിനാണ് ലാലീഗയില്‍ മൂന്നാം സ്ഥാനം. അവര്‍ക്ക് 38 മത്സരങ്ങളില്‍ 78 പോയിന്റ് ലഭിച്ചു. അത്ലക്കിക്കോ മാഡ്രിഡ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലക്കിക് ക്ലബ്ബിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: