ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയും കൂട്ടരും നാളെ തൊടുപുഴ ജില്ലാ കോടതിയില്‍ ഹാജരാകണം. പ്രതികളെത്തിയാല് കുറ്റപത്രം കോടതി വായിക്കും.
കേസ് മൂന്ന് തവണ കോടതി മാറ്റി വച്ചിരുന്നു. രണ്ട് തവണ പ്രതികള്‍ എത്താതിരുന്നതാണ് കുറ്റപത്രം വായിക്കുന്നത് നീണ്ടുപോകാന്‍ കാരണം. എം.എം മണി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, ഒ.ജി മദനന്, പാമ്പുപാറ കുട്ടന്, കെ.കെ ദാമോദരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളോട് അടുത്ത അവധിക്ക് ഹാജരാകണമെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷനും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
നാളെ പ്രതികള്‍ കോടതിയിലെത്തിയില്ലെങ്കില്‍ വാറന്റ് അയക്കാന്‍ കോടതി നിര്‍ബന്ധിതമാകും. ഈ സാഹചര്യം സൃഷ്ടിക്കാതെ പ്രതികള്‍ കോടതില്‍ എത്തുമെന്നാണ് വിവരം. ജില്ലാ കോടതി നടപടി ചോദ്യം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന വിടുതല്‍ ഹര്‍ജിയില്‍ നാല് മാസമായിട്ടും സ്റ്റേ അനുവദിക്കാത്തത് പ്രതിഭാഗത്തിന് തിരിച്ചടിയാണ്.
ജില്ലാ കോടതിയുടെ നീക്കങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്നും പെട്ടന്ന് അനുകൂലമായ വിധിയുണ്ടാക്കാമെന്ന പ്രതിഭാഗത്തിന്റെ നീക്കത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. ബേബി വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സിബി ചേനപ്പാടി ഈ കേസില്‍ വാദിഭാഗത്തിന് വേണ്ടി കോടതിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: