കുമരകം: പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ജനപ്രതിനിധികളെ ഗ്രാമപഞ്ചായത്ത് പടിക്കലിട്ട് കൊലചെയ്യാന്‍ ശ്രമിച്ച സിപിഎമ്മിന്റെ നടപടിക്കെതിരെ ബിജെപി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ബിജെപിയുടെ കുമരകം പഞ്ചായത്തംഗങ്ങളായ പി.കെ.സേതുവിനെയും വി.എന്‍.ജയകുമാറിനെയും ആക്രമിച്ച സംഭവം കേരളചരിത്രത്തില്തന്നെ ആദ്യസംഭവമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന് പറഞ്ഞു. കുമരകം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം നടന്ന ദിവസം അതേസമയത്ത് തന്നെ സിപിഎം അംഗമായ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റികൂടിയത് അവരുടെ ക്രൂരമനോഭാവമാണ് പ്രകടമാക്കുന്നതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അധികാരികള്‍ക്ക് അതിന് കഴിയുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല എന്നുള്ളതിനാലാണ് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ കോര്‍ഡിനേറ്ററായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി ആന്റണി അറയില്‍, അനീഷ്.വി.നാഥ്, കോട്ടയം മണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് പോള്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് പി.വി.ശ്യാമപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: