പൊന്‍കുന്നം: പത്തുവര്‍ഷത്തിലേറെ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിലെ സാന്നിധ്യമായിരുന്നു മണികണ്ഠന് കാള ചത്തു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വെള്ളവും തീറ്റയും കഴിക്കാതെ അവശനിലയിലായിരുന്ന കാള ചികിത്സയിലായിരുന്നു. ക്ഷേത്രമുറ്റത്തും പരിസരത്തുമായിരുന്നു വാസമെങ്കിലും കാള ദേവസ്വത്തിന്റെ വകയായിരുന്നില്ല. എങ്കിലും നന്ദിയുടെ സാന്നിദ്ധ്യമായി കരുതിയിരുന്ന മണികണ്ഠന് നാട്ടുകാരുടെ പരിചരണത്തിലാണ് വളര്‍ന്നത്. കല്യാണസദ്യയുടെയും മറ്റും വിഭവങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതു മൂലം ദഹനക്കേടുണ്ടായിരുന്നു. അവശനിലയിലായപ്പോള്‍ മുതല്‍ മണികണ്ഠന്റെ ജീവന് രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: