പള്ളുരുത്തി: വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മ്മിച്ചു നല്കുന്ന കാലടി കൊറ്റമം ശാന്തിപുരം വര്‍ഗ്ഗീസിനെ(50)പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വര്‍ഷം മുന്‍പ് ചാര്‍ജ് ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് എത്തിയ ജിതിന്വിത്സന് എന്നയാളുടെ ലൈസന്‍സ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇയാള്‍ക്ക് കുമ്പളങ്ങി സ്വദേശി ആന്റണി എന്നയാളാണ് ലൈന്‍സ് ഇടപാടുചെയ്ത് നല്‍കിയത്. ഇയാളില്‍ നിന്നാണ് വര്‍ഗ്ഗീസാണ് വ്യാജ ലൈസന്‍സ് എത്തിച്ച് നല്കുന്നതില് പ്രധാനിയെന്ന് തെളിഞ്ഞിരുന്നു.
അങ്കമാലി കേന്ദ്രീകരിച്ച് ഓട്ടോ കണ്‍സല്‍ട്ടിങ് ഇടപാടു നടത്തി വരികയായിരുന്നു വര്‍ഗ്ഗീസ്. ആര്‍ടി ഓഫീസില്‍ പുതുക്കാന്‍ നല്കുന്ന ലൈസന്‍സുകളില്‍ നിന്നും ഹോളോഗ്രാം അടര്‍ത്തിയെടുത്ത ശേഷം വ്യാജമായി പ്രിന്റ് ചെയ്യുന്നവയില്‍ പതിച്ചു നല്‍കുകയായിരുന്നു രീതി. ചെന്നൈ സ്വദേശി വിക്ടര്‍ എന്നയാളാണ് ഇയാള്‍ക്ക് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് ഇത്തരം ലൈസന്‍സ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തെളിഞ്ഞു. 3000 രൂപയാണ് ലൈസന്‍സിന് വാങ്ങിയിരുന്നത്. ചെന്നൈ സ്വദേശിക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
പള്ളുരുത്തി സിഐ കെ.ജി. അനീഷ്, എസ്ഐ വിമല്‍, എഎസ്ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: