ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാക് ക്രിക്കറ്റ്, ഹോക്കി താരങ്ങളെ വിലക്കിയതു പോലെ പ്രോ കബഡി ലീഗില്‍ നിന്നും പാക് താരങ്ങളെ വിലക്കുമെന്ന് ഇന്ത്യ. പാകിസ്ഥാനില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രോ കബഡി ലീഗിന്റെ താര ലേലത്തില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ഗോയലിന്റെ പ്രസ്താവന.
പ്രോ കബഡി ലീഗിന്റെ സംഘാടകര്‍ക്ക് പാക് താരങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാം. എന്നാല്‍ അവരെ കളിപ്പിക്കാന്‍ സാധിക്കില്ല. പാക് താരങ്ങളെ തെരഞ്ഞെടുത്താലും അവരെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി.
അടുത്തിടെ ഉണ്ടായ പാക് നടപടികളില്‍ ഇരു രാഷ്ട്രങ്ങളും ത്മമിലുള്ള നയതന്ത്ര ബന്ധം തകര്‍ന്നിരിക്കുകയാണ്. പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പിന് ജൂണ്‍ 25നാണ് തുടക്കമാകുന്നത്. പൂനേരി പള്‍ട്ടാനും തെലുഗു ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: