കോട്ടയം: മെയ് 28 ന് കോട്ടയത്ത് നടക്കുന്ന ജന്മഭൂമി പുരസ്ക്കാര ചടങ്ങ് എസ്. രമേശന്‍നായരുടെ രംഗപൂജാ ഗാനത്തോടെ തുടക്കം..
മലയാളത്തറവാടിന്‍ അക്ഷരമുറ്റത്തെ
പുലര്‍കാലവെള്ളരിപ്രാവേ,
അഭിമാനഹൃദയത്തിന്‍ ഇളവെയില്ച്ചില്ലയി-
ലണയുന്ന ദൂതികേ മൊഴിയൂ.
ഇതു ജന്മഭൂമി – യുഗധര്മ്മഭൂമി
ഋതുവസന്തങ്ങളിലിതിഹാസമെഴുതുന്ന
പരമഹംസന്മാര്‍തന്‍ പുണ്യഭൂമി-ജന്മഭൂമി… എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന് രമേശ് നാരായണനാണ്. പ്രമുഖ സംഗീതജ്ഞ കെ ഓമനക്കുട്ടിയുടെ കൊച്ചുമകനും പിന്നണി ഗായകനുമായ ഹരിശങ്കര്‍, രമേശ് നാരായണന്റെ മകളും പിന്നണി ഗായികയുമായ മധുശ്രീ എന്നിവരാണ് പാടിയിരിക്കുന്നത് .
സിനിമാ താരങ്ങളായ കീര്‍ത്തി സുരേഷ്, ശ്രൂതി ബാല എന്നിവരുടെ നിര്ത്തച്ചുവടുകളൊടെയാണ് രംഗപൂജാ ഗാനം വേദിയില്‍ അവതിരിപ്പിക്കുക. ഈ മാസം ഇരുപത്തെട്ടിനാണ് ജന്മഭൂമി പുരസ്കാര ദാന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: