തൃശൂര്‍: കോര്‍പ്പറേഷനിലെ ഇടതുന്യൂനപക്ഷഭരണം വീഴുമോ? പ്രതിപക്ഷനിരയിലെ കോണ്‍ഗ്രസ്സും ബിജെപിയും ഒരേവിഷയത്തില്‍ ഭരണമുന്നണിക്കെതിരെ രംഗത്തെത്തിയതോടെയാണ് ഈ ചോദ്യമുയരുന്നത്.
കൗണ്‍സിലില്‍ ഇടതുപക്ഷത്തിന് 25 അംഗങ്ങള്‍ മാത്രമാണുള്ളത്. കേവലഭൂരിപക്ഷത്തിന് രണ്ട് കുറവ്. യുഡിഎഫിന് 23പേരുണ്ട്. ബിജെപിക്ക് ആറും. ബിജെപിയും യുഡിഎഫും ഒരുമിച്ച് വോട്ടുചെയ്താല്‍ ഭരണം വീഴും.
എന്നാല്‍ കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും സംസ്ഥാന – ജില്ലാനേതൃത്വങ്ങള്‍ ഈ നിലപാടിനെ അനുകൂലിക്കില്ല.
ഇതിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
അതേസമയം അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ബിജെപിയുടെ പിന്തുണയില്ലാതെതന്നെ അവിശ്വാസപ്രമേയം വിജയിപ്പിക്കുമെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.
ഇടതുമുന്നണിയില്‍ നിന്ന് മൂന്നുപേരെ അടര്‍ത്തിമാറ്റാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നതായാണ് അഭ്യൂഹം.
ഈ ശ്രമം വിജയിച്ചാലും അവിശ്വാസപ്രമേയം പാസാകും.
അതേസമയം ധൈര്യമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഇന്നലെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: