ചേര്‍ത്തല: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയവര്‍ 50,000 രൂപയും രേഖകളും അടങ്ങിയ ബാഗ് അപഹരിച്ചു. ഇരുമ്പുപാലത്തിന് സമീപത്തെ ഖാദി ഗ്രാമോദ്യോഗ ഭവനിലെ മേശയില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരക്കുള്ള സമയത്ത് കടയിലെത്തിയ രണ്ട് പേര് ബെഡ് ഷീറ്റും ഷര്‍ട്ടും ആവശ്യപ്പെട്ടു. കടയുടമ രാജശേഖരന് നായര്‍ ഇവര്‍ ആവശ്യപ്പെട്ടവ എടുത്തുകാണിച്ചു. കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് തുണി മുറിച്ചു കൊടുക്കാന്നതിനിടയില് പിന്നീട് വരാമെന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്കിറങ്ങി. പിന്നാലെ മേശയുടെ അടുത്തെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, പഴ്സ്, തിരിച്ചറിയല്‍, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ടു. ഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയവര്‍ക്ക് ഉദ്ദേശം 45 വയസ് പ്രായം തോന്നിക്കുമെന്ന് രാജശേഖരന് നായര്‍ പറഞ്ഞു. ബാഗിലുണ്ടായിരുന്ന പഴ്സും രേഖകളും ദേശീയപാതയില്‍ തുറവൂര്‍ പുത്തന്‍ചന്തയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തി. ചേര്‍ത്തല പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: