ചാലക്കുടി: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാന്‍ കഴിയുമെന്ന് ഉറപ്പില്ലാതിരിക്കെ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ പാഴാക്കിയത് ഇരുപത് കോടി രൂപ. ഒമ്പത് വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ പേരില്‍ ഇത്രയും പണം നഷ്ടപ്പെടുത്തിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ജൂലായ് 18ന് കഴിയാനിരിക്കെയാണ് പദ്ധതിക്കായി കോടികള്‍ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. 1988 ലാണ് കണ്ണംകുഴിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു ഡിവിഷന് ഓഫീസും ഒരു സബ്ബ് ഡിവിഷന് ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
എക്സീക്യൂട്ടീവ് എന്‍ജിനീയര്‍, രണ്ട് സബ്ബ് എന്‍ജിനീയര്‍മാര്‍, ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒരു സബ്ബ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ ജോലി ചെയ്യുന്നു. ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും ശമ്പളത്തിനുമായി പ്രതിമാസം പത്ത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
പദ്ധതിക്കായി ഹെക്ടര്‍ കണക്കിന് മരങ്ങള്‍ മുറിച്ച് നീക്കപ്പെടുമ്പോള്‍ മരങ്ങളുടെ സീനിറേജ് ചാര്‍ജ്ജായി 1.14 കോടി രൂപയും. പുതിയ വനം നട്ടുപിടിപ്പിക്കാനായി 4.11 കോടി രൂപയും വനം വകുപ്പില്‍ കെട്ടി വെച്ചിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1500 കോടി രൂപ നിര്‍മ്മാണച്ചെലവ് പ്രതിക്ഷീക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയാല്‍ പ്രതീക്ഷിക്കുന്നത്ര വൈദ്യുതി ഇപ്പോഴത്തെ ജലത്തിന്റെ ലഭ്യതയനുസരിച്ച് ഉത്പാദിപ്പിക്കുവാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ ദുരൂഹതയുണ്ട്.
അതിനിടെ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനയിലൂടെ ആശയ കുഴപ്പം സൃഷ്ടിച്ച് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാമെന്ന് മന്ത്രി എം.എം.മണി വ്യാമോഹിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇരുപതോളം പഞ്ചായത്തിലെ ജനങ്ങളുടെ കൂടിവെള്ള സ്രോതസായ ചാലക്കുടി പുഴയെ സംരക്ഷിച്ച് പദ്ധതി ഉപേക്ഷിക്കണമെന്ന് ഡി.സിസിവൈസ് പ്രസിഡന്റ്ജോസഫ് ടാജറ്റ്, ജനറല്‍ സെക്രട്ടറി പി.കെ.ജേക്കബ്ബ്, ബിജു കാവുങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: