ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടില്‍ ജൂണ്‍ ഒന്നിന് തുടങ്ങുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനും അതിനു പിന്നാലെയുള്ള വനിതാ ലോകകപ്പ് ക്രിക്കറ്റിനും വന്‍ സുരക്ഷ. മത്സരവേദിയിലും ടീമുകള്‍ക്കും കനത്ത സുരക്ഷയൊരുക്കുമെന്ന് ഐസിസി വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈകാതെ യോഗം ചേരുമെന്നും ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, സുരക്ഷയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വിഷയം ഐസിസി അധികൃതരുമായി ചര്‍ച്ച നടത്തി. ഇന്ത്യയുള്‍പ്പെടെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് 18 വരെ ബിര്‍മിങ്ഹാം, കാര്‍ഡിഫ്, ലണ്ടന്‍ എന്നിവിടങ്ങളിലാണ്. ഇന്ത്യയാണ് നിലിവിലെ ജേതാക്കള്‍. വനിതാ ലോകകപ്പിലും ഇന്ത്യ പങ്കെടുക്കുന്നു. ബ്രിസ്റ്റോള്‍, ഡെര്‍ബി, ലെസ്റ്റര്‍, ടാന്റണ്‍ നഗരങ്ങളിലാണ് ലോകകപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: