കോട്ടയം: ജീവന് കവരാന്‍ തെരുവ് നായകള്‍ നാടെങ്ങും വിഹരിക്കുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകള്‍ ആക്രമണകാരികളാകുകയാണ്.കാല് നടക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്. എപ്പോള്‍ വേണമെങ്കിലും നായ്ക്കളുടെ കടിയേല്‍ക്കാമെന്ന അവസ്ഥയാണ്. അതേ സമയം ഭീതി പരത്തുന്ന തെരുവ് നായകളെ വന്ധീകരിച്ച് എണ്ണം കുറയ്ക്കാനുള്ള പദ്ധതികളും പരിപാടികളും എങ്ങുമെത്തിയില്ല.
ജില്ലയില്‍ 17,000 ത്തോളം തെരുവ് നായകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2012-ല്‍ മൃഗസംരക്ഷണ വകുപ്പും കുടുംബ ശ്രീയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഇത് വ്യക്തമായത്. ആറ് നഗരസഭകളിലായി 1500 റോളം തെരുവ് നായകളും. എന്നാല്‍ നായകളെ വന്ധീകരിക്കാന്‍ ആവിഷ്്ക്കരിച്ച ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി ) പദ്ധതി പാളിയതോടെ ഇപ്പോള്‍ തെരുവ് നായകളുടെ എണ്ണം 25,000 ത്തിന് മുകളില്‍ വന്നിട്ടുണ്ടാകാമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും തെരുവ് നായ നിയന്ത്രണത്തിന് പദ്ധതി വിഹിതം മാറ്റി വയ്ക്കാറുണ്ടെങ്കിലും ചെലവഴിക്കാറില്ല.
ആറ് നഗരസഭകളും കൂടി 22 ലക്ഷം രൂപ തെരുവ് നായ നിയന്ത്രണത്തിന് മാറ്റി വച്ചുവെങ്കിലും കോട്ടയം, ചങ്ങനാശേരി നഗരസഭകള്‍ മാത്രമാണ് കുറച്ച് തുകയെങ്കിലും ചെലവഴിച്ചത് . ബാക്കിയുള്ള നഗരസഭകള്‍ പണം തൊട്ടിട്ടേയില്ല. ഏറ്റവും കൂടുതല്‍ തെരുവ് നായകള്‍ കോട്ടയം നഗരത്തിലാണ്. കോട്ടയത്ത് 700ന് അടുത്ത് തെരുവ് നായകള്‍ ഉള്ളപ്പോള്‍ കുറവുള്ള ഈരാട്ടുപേട്ടയില്‍ നൂറില്‍ താഴെയാണ്. അതേ സമയം കണക്കുകള്‍ക്ക് അപ്പുറമാണ് തെരുവ് നായകളുടെ എണ്ണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പറയുന്നത്.
മാലിന്യകൂമ്പാരങ്ങളാണ് തെരുവ് നായ്ക്കളുടെ വര്‍ധനയ്ക്ക് പ്രധാന കാരണം. രാത്രിയില്‍ മാലിന്യം തിന്നാനെത്തുന്ന നായക്കൂട്ടം അതുവഴി നടന്ന് പോകുന്നവരെയും ഇരുചക്ര വാഹന യാത്രികരെയും ആക്രമിക്കുന്നു. ഇത്തരം നായ്ക്കള്‍ക്ക് പേ വിഷ ബാധയ്ക്കുള്ള സാധ്യത കൂടുതലയാതിനാല്‍ കടിയേല്‍ക്കുന്നവര്‍ അടിയന്തര വൈദ്യസഹായവും പ്രതിരോധ കുത്തിവയ്പ് എടുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: