ചെറുതോണി: കൈവശപ്പെടുത്തി വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഇടുക്കി എം പി വിട്ടു നല്‍കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ഹിന്ദു അവകാശ സംരക്ഷണ യാത്രയോടനുബന്ധിച്ച് ഇടുക്കി എം പിയുടെ ഓഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
കൊട്ടാക്കമ്പൂരില്‍ കുറിഞ്ഞി മലയില്‍ 63 ഏക്കര്‍ ഭൂമി എം പി കൈയ്യേറിയത് ഭരണ സ്വാധീനവും, ഉദ്യോഗസ്ഥ സ്വാധീനവും, സംഘടിത മതശക്തികളുടെ പിന്‍ബലവും ഉപയോഗിച്ചാണ്. ദേവികുളം റവന്യൂ ഉദ്യോഗസ്ഥന്റെ ഹിയറിംങില്‍ പങ്കെടുക്കാതെയും, റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ജോയ്സ് ജോര്‍ജ്ജ് എം പി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കൈയേറ്റ ഭൂമി വിട്ടു നല്‍കാത്ത പക്ഷം കൈയേറ്റ ഭൂമിയില്‍ ഭൂരഹിതര്‍ കുടില്‍ കെട്ടുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി. എം. ബാലന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് നൂറു കണക്കിന് പ്രവര്‍ത്തകര്‍ ശശികല ടീച്ചറുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, പി. വി. മുരളീധരന്, സ്വാമി ദേവചൈതന്യ, പുത്തൂര്‍ തുളസി, കെ. പി. സുരേഷ്, ഇ. ജി. മനോജ്, മഹിളാ ഐക്യവേദി നേതാക്കളായ ബിന്ദു മോഹന്‍, ഡോ. വിജയകുമാരി, ശ്രീകല, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: