കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ റെവല്യൂഷന് പദ്ധതിയുടെ ഭാഗമായി 125 കര്‍ഷകര്‍ ജില്ലയില്‍ മത്സ്യക്കൃഷിയില്‍ പങ്കാളികളായി. നൂതന മത്സ്യക്കൃഷിയില്‍ 53 കര്‍ഷകര്‍ കൃഷിയിറക്കി. മത്സ്യസമൃദ്ധി പദ്ധതിയില്‍ 91 തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് 5003 കര്‍ഷകര്‍ മത്സ്യക്കൃഷി രംഗത്തിറങ്ങി. 2.21 കോടി രൂപ ഇതിന് ചെലവിട്ടു.
മൂന്നാം നമ്പര്‍ ദേശീയ ജലപാതയുടെ വികസനത്തിന് നീക്കിയ ഊന്നിവലകളുടെ ഉടമകള്‍ക്ക് 1.05 കോടി രൂപ അനുവദിച്ചു.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴില്‍, തൊഴിലുപകരണങ്ങള്‍, ചെമ്മീന്‍ വാറ്റ്/കൃഷി എന്നിവ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുളള നഷ്ടപരിഹാര പാക്കേജിന്റെ വിതരണം വേഗത്തിലാക്കാനും നടപടിയായി.
തുറമുഖ ട്രസ്റ്റില്‍ നിന്നും ഈടാക്കിയ 27.42 ലക്ഷം രൂപയാണ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.
മത്സ്യത്തൊഴിലാളികളുടെ വിവിധ ഭവനപദ്ധതികള്‍ക്കായി സര്‍ക്കാര്‍ ജില്ലയില്‍ കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് 12.23 കോടി രൂപ.
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതിയില്‍ 719 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങി വീടു നിര്‍മ്മിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി പ്രകാരം 5.04 കോടി രൂപ അനുവദിച്ചു. 84 ഗുണഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്.
ട്രോളിങ്ങ് നിരോധനം മൂലം കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ട 1813 മത്സ്യത്തൊഴിലാളി/അനുബന്ധത്തൊഴിലാളികള്ക്ക് സൗജന്യറേഷന് അനുവദിച്ചു നല്‍കുന്നതിനായി 51953/ രൂപ സര്‍ക്കാര്‍ ജില്ലയില്‍ ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: