തിരുവനന്തപുരം: മുന്‍ ഇന്റലിജന്‍സ് മേധാവിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസിനെതിരെ വ്യാജ പരാതി നല്കാന് ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. വഞ്ചിയൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
മുന്‍ ഇന്റലിജന്‍സ് എസ്.പി കെ.കെ. ജോഷ്വായ്ക്കും വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ ആര്.എസ ജ്യോതിക്കുമെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ വിനീത് കുമാറിനെതിരേയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: