ഇന്‍ഡോര്‍: ഉത്തരാഖണ്ഡില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 23 തീര്‍ത്ഥാടകര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഉത്തര്കാശിക്കടുത്തുള്ള ഭഗീരഥി പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം.
മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ നിന്നും യാത്ര തിരിച്ച സംഘം ട്രെയിന്‍ മാര്‍ഗം ഡെറാഡൂണിലെത്തിയ ശേഷം രണ്ട് ബസുകളിലായി കേദര്‍നാഥിലെ ചര്ദ്ദത്തിലേക്ക് പോകുമ്പോഴായിരുന്നു ഒരു ബസ് അപകടത്തില്‍പെട്ടത്. മരണപ്പെട്ടവരെല്ലാം ബെത്മ, ഹാത്തോട്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
അപകടം നടന്നയുടനെ നാട്ടുകാരും ഇന്തോ തിബറ്റിയന്‍ ബോര്‍ഡര്‍ പോലീസുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകട കാരണം വ്യക്തമല്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യ പ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 50,000 രൂപയും ധന സഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: