ഗഡ്ചിറോലി(മഹാരാഷ്ട്ര): ഛത്തീസ്ഗഡിലെ സുഖ്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയശേഷം മാവോയിസ്റ്റുകള്‍ മൂന്ന് ദിവസം ആഘോഷം നടത്തിയതായി വെളിപ്പെടുത്തില്‍. ആക്രമണത്തിന് ശേഷം പോലീസിന് കീഴടങ്ങിയ മാവോയിസ്റ്റുകളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മാവോയിസ്റ്റുകളുമായി ബന്ധമുള്ള പൊടിയം പാണ്ട സുഖ്മ ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങുകയായിരുന്നു. മാവോയിസ്റ്റുകള്‍ താമസിക്കുന്ന ഗ്രാമങ്ങളെക്കുറിച്ച് ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തായി പോലീസ് പറഞ്ഞു. ജീവനുഭീഷണി ഉള്ളതിനാല്‍ ഇവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും സുഖ്മ എസ്പി അഭിഷേക് മീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: