കോഴിക്കോട്: വിവാഹമോചനത്തിന് മുത്തലാഖ് ഒഴിവാക്കി ഇസ്ലാം അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ നടപ്പാക്കാനുള്ള ആള് ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനം ഇതിനായി ചേകനൂര്‍ മൗലവി നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി അഭിപ്രായപ്പെട്ടു.
ഇതുവഴി ഇതുവരെ തുടര്‍ന്നുവന്ന രീതി ഇസ്ലാം വിരുദ്ധമാണെന്ന് രേഖാമൂലം സമ്മതിക്കുന്നതാണ്. ഇനി മുതല്‍ വധുവരന്മാര്ക്ക് വിവാഹവേളയില്‍ തന്നെ മുത്തലാഖ് പാടില്ലെന്ന് ഖാസിമാര്‍ ഉപദേശം നല്‍കുമെന്ന വ്യക്തിനിയമബോര്‍ഡിന്റെ തീരുമാനം പരിഹാസ്യമാണ്.
ചേകനൂര്‍ മൗലവിക്കു ശേഷം ഈ വിഷയത്തില്‍ നിയമപോരാട്ടം നടത്തിയ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണ് വ്യക്തിനിയമ ബോര്‍ഡ് തീരുമാനമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ജലീല്‍ പുറ്റെക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: