ഹരിപ്പാട്: കോടതിയില്‍ ഹാജരാക്കാന്‍ സ്വകാര്യ ബസ്സില്‍ കൊണ്ടുവരവെ പോലീസിന് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി. യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കുമാരപുരം ചൊത്തപ്പള്ളി ശാന്ത ഭവനത്തില്‍ വേണു (42) ആണ് ജയിലില്‍ നിന്നു ഹരിപ്പാട് കോടതിയിലേക്ക് കൊണ്ടുവരുന്ന വഴി പോലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്.
ഇന്നലെ രാവിലെ 11.40ന് പള്ളിപ്പാട് മുട്ടം ജംഗ്ഷനിലാണ് സംഭവം. രണ്ട് പോലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. ജംഗ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ പോലീസുകാരെ വെട്ടിച്ച് പ്രതി പുറത്തേക്ക് ഓടി. പെട്ടെന്ന് പോലീസുകാരും പിറകേ ഓടി മല്‍പ്പിടുത്തത്തിലൂടെ പ്രതിയെ നിമിഷങ്ങള്‍ക്കകം കീഴടക്കി. പിന്നീട് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ 18 ന് രാത്രിയിലാണ് കറ്റാനം ഭരണിക്കാവ് പുത്തല്‍ പുരയില്‍ പടിറ്റതില്‍ പുഷ്പകുമാരി കൊല്ലപെട്ടത്. വേണുവിന്റെ കാമുകിയായിരുന്നു പുഷ്പ. ഇവര്‍ ഒന്നിച്ച് ഹരിപ്പാട് മധവ ജംഗ്ഷനിലെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഫോണ്‍ വിളിയെ തുടര്‍ന്നള്ള തര്‍ക്കത്തില്‍ വേണു കഴുത്തില്‍ ഷാള്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: