ചാലക്കുടി: ബംഗളൂരുവില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരു യുവാവിനെ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.ഷാജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ കണ്ടല്ലൂര്‍ പുതിയ വിള സ്വദേശി അഖില വീട്ടില്‍ അഖില്‍ ദേവ് (29)ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി കാസര്‍കോട് പടന്ന സ്വദേശി പിവികെ വീട്ടില്‍ മൂസൈഫ് ഷാന്‍ മുഹമ്മദിനെ (23) കഴിഞ്ഞ 12 ന് ബംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
ബംഗളൂരു മടിവാളയിലൂള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റേഡിയോളജി എംഡിക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് ഉറപ്പ് കൊടുത്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. 2016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് മാസം വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ടിലേക്കുമായി രണ്ട് കോടി അഞ്ച് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേക്ഷണ സംഘം കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: