രാമായണത്തിലെ പ്രധാന കഥാപാത്രമായ ഹനുമാന് രാക്ഷസരാജാവായ രാവണന്റെ തടവില്‍ നിന്നും ശ്രീരാമന്റെ പത്നി സീതാദേവിയെ കണ്ടെടുക്കാനുള്ള ദൗത്യത്തില്‍ ശ്രീരാമനു വേണ്ടി ദൂതു പോയതാണ് ഹനുമാന് ചെയ്ത കൃത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അതുകൂടാതെ രാമരാവണയുദ്ധം നടക്കുമ്പോള്‍ ലക്ഷ്മണന് ദാരുണമായി മുറിവേറ്റ സമയത്ത് ഹനുമാന് ഔഷധസസ്യങ്ങള്‍ നിറഞ്ഞ മരുത്വാ പര്‍വ്വതം വഹിച്ചുകൊണ്ടുവന്ന് രാമഭക്തി തെളിയിച്ചു.
ജയ് ഹനുമാന് ജ്ഞാന ഗുണ സാഗറ്
ജയ് കപീശ് തിഹും ലോക് ഉജാഗര്
സത്ഗുണങ്ങളുടേയും അറിവിന്റേയും സാഗരമായ ഹനുമാന് എന്നെന്നും വിജയിക്കട്ടെ. മൂന്ന് ലോകത്തേയും ഉണര്‍ത്തുന്ന കപീശ്വരന് വിജയിക്കട്ടെ
ത്രികാല ഗ്യ സര് ബഗ്യ തുമ്ഗതി സര്ബത്ര തുമാരി
കഹ ഹുസുതാകെ ദോഷ് ഗുണ്മുനി ബര്ഹൃദയം ബിചാരി
ഭഗവാനെ അങ്ങേയ്ക്ക് ഭൂതം ഭാവി വര്‍ത്തമാനം എന്നുവേണ്ട അടുത്ത നിമിഷത്തില്‍ എന്തു സംഭവിക്കുമെന്ന് വരെ കൃത്യമായറിയാം അതുകൊണ്ടുതന്നെ എന്റെ പുത്രിയുടെ നല്ലതും ചീത്തയും എനിക്ക് മനസ്സിലാക്കിത്തരേണമേ. ആത്മാര്‍ത്ഥമായി ഭഗവാനെ വിശ്വസിച്ചാല്‍ ഫലം നിശ്ചയം എന്ന് ഈ ഈരടികളിലൂടെ കവി വ്യക്തമാക്കുന്നു.
പ്രിയാ സോചു പരിഹരഹു’ സബ് സുമിരഹു ശ്രീ ഭഗവാന് പാര്‍ബതി ഹി നിര്മയവു ജോഹിസോയി കരിഹി കല്യാണ്‍
ഭക്തകവി തുളസീദാസ് പറയുന്നത് നിങ്ങള്‍ നിങ്ങളുടെ വിഷമവും ആകാംക്ഷയും മാറ്റിവയ്ക്കുക. മനസ്സ് പൂര്‍ണ്ണമായും ദൈവത്തിലര്‍പ്പിക്കുക. പാര്‍വ്വതിയെ സൃഷ്ടിച്ച ശിവന് പാര്‍വ്വതിക്ക് എത്രമാത്രം സന്തോഷം നല്‍കിയോ അതേ സന്തോഷം നിങ്ങള്‍ക്കും ലഭിക്കും. പരിപൂര്‍ണ്ണ വിശ്വാസമാണ് യഥാര്‍ത്ഥ ഭക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: