ജെജു (ദക്ഷിണ കൊറിയ): രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറി ഇറാനെ തകര്‍ത്ത സാമ്പിയ അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളിന്റെ അടുത്ത റൗണ്ടില്‍ സ്ഥാനമുറപ്പാക്കി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് സാമ്പിയ വിജയിച്ചത്.
മറ്റു മത്സരങ്ങളില്‍ ഇറ്റലി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെയും ഉറുഗ്വെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെയും തോല്‍പ്പിച്ചു.
കോസ്റ്ററിക്ക – പോര്‍ച്ചുഗല്‍ മത്സരം സമനിലയായി (1-1).
സാമ്പിയ തുടക്കത്തില്‍ ഇറാനെതിരെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഏഴാം മിനിറ്റില്‍ അവരുടെ മാന്ഗാനി തട്ടിയകറ്റിയ പന്ത് നേരെ ഇറാന്റെ റെസാ ഷെക്കാരിയുടെ
കാലുകളിത്തെി.ഷെക്കാരിയത് ഗോളാക്കി ഇറാനെ മുന്നിലെത്തിച്ചു. സാമ്പിയ ഫോമിലേയ്ക്ക് ഉയരുന്നതിന് മുമ്പ് ഇറാന് രണ്ടാം ഗോളും നേടി. സ്പോട്ട് കിക്കിലൂടെ ഷെക്കാരിയാണ് രണ്ടാമതും സ്കോര്‍ ചെയ്തത്.
രണ്ടു ഗോള്‍ വീണതോടെ ശക്തമായി പൊരുതി മുന്നേറിയ സാമ്പിയ ഇറാന്റെ വലയില്‍ നാലു ഗോള്‍ അടിച്ചുകയറ്റി വിജയം പിടിച്ചെടുത്തു. സക്കാല, മേമ്പു, ബന്‍ഡ, ദാക്ക എന്നിവരാണ് സാമ്പിയയുടെ ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: