കോട്ടയം : എം.സി. റോഡില്‍ കുമാരനെല്ലൂരിലെ നീലിമംഗലം പാലം തുറക്കുന്നത് നീളും. പാലത്തിന്റെ ബലപരിശോധന റിപ്പോര്‍ട്ട് വൈകുന്നതാണ് കാരണം.റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രം പാലം തുറന്നാല്‍ മതിയെന്നാണ് ലോക ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയുള്ള കെഎസ്ടിപിയുടെ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിച്ചത്.
രണ്ടാഴ്ച മുമ്പാണ്് പാലത്തില്‍ ബല പരിശോധന നടന്നത്. ലോക ബാങ്ക് ചുമതലപ്പെടുത്തിയ ബെംഗ്ലൂരുള്ള കണ്‍സള്‍ട്ടന്‍സിയാണ് പാലത്തില്‍ പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് പാലം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് കെ എസ് ടി പി ആലോചിച്ചിരുന്നു. എന്നാല്‍ ലോക ബാങ്ക് ഈ നീക്കത്തെ എതിര്‍ത്തു. പാലത്തിന്റെ പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രം ഗതാഗതത്തിന് തുറന്ന് കൊടുക്കാവൂ എന്ന നിര്‍ദ്ദേശമാണ് ലോക ബാങ്ക് നല്‍കിയിരിക്കുന്നത്. ലോകബാങ്കിന്റെ എതിര്്പ്പുളളതിനാല് അവരുടെ അനുമതിയോടെ മാത്രമെ പാലം തുറക്കുകയുള്ളുവെന്ന് കെ എസ്ടിപി അധികൃതര്‍ പറഞ്ഞു.
നിര്‍മാണം പൂര്‍്ത്തിയായ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബലപരിശോധന ആവശ്യമായി വന്നത്. ഇത്തരത്തിലുളള പരിശോധന അപൂര്‍വ്വമായിട്ടാണ് നടക്കുന്നത്. കെഎസ്ടിപിയുടെ നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ വ്യാപകമായിരുന്നു. ഇത് സംബന്ധിച്ച ചില പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടന്ന് വരുകയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: