കൊച്ചി: ഇടത് മന്ത്രിസഭയ്ക്ക് കുട്ടുത്തരവാദിത്വമില്ലെന്നും ഭരണ മുന്നണിക്ക് കെട്ടുറപ്പില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ്അതിരപ്പള്ളി പദ്ധതി മുതല്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ വരെയുള്ള വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും യുദ്ധത്തിലായിരുന്നു. നേതാക്കള്‍ പരസ്പരം ചെളിവാരിയെറിഞ്ഞു. ഒരുവര്‍ഷത്തിനിടെ 18 രാഷ്ട്രീയ കൊലപാതമുണ്ടായി. ആറുലക്ഷത്തിലേറെ അക്രമസംഭവങ്ങളുണ്ടായി. 350 പേര് കൊല്ലപ്പെട്ടു.
കേരളം പനിക്കിടക്കയില്‍ കിടക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. മഴക്കാല ശുചീകരണം നടത്താത്തതിനാല്‍ നാട് മാലിന്യക്കൂമ്പാരമായി. മാലിന്യം തിന്ന് തടിച്ചുകൊഴുത്ത നായ്ക്കല്‍ ആളുകളുടെ കടിച്ചുകൊല്ലുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്.
3227 കോടി രൂപ കെയ്യില്വെച്ച് 50,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ആളെ പറ്റിക്കുകയാണ്. കിഫ്ബി നുണയാണ്. ഇ.പി ജയരാജനും എ.കെ. ശശീന്ദ്രനും രാജിവെച്ചത് ആദര്‍ശത്തിന്റെ പേരിലല്ല, ജനങ്ങളെ നാണംകെടുത്തിയതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: