മുംബൈ: തേജസ് എക്സ്പ്രസിന്റെ ആദ്യ യാത്രയില്‍ തന്നെ ട്രെയിനിലെ വസ്തുക്കള്‍ മോഷണം പോയി. മുംബയില്‍ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയ്ക്ക് ഇടയാണ് സംഭവം. യാത്ര സുഖകരമാക്കാന്‍ സ്ഥാപിച്ച ഹെഡ്ഫോണുകള് മോഷ്ടിക്കപ്പെടുകയും
എല്‍.സി.ഡി സ്ക്രീനുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു, ട്രെയിനിലെ ശുചിമുറികള്‍ അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്.
ട്രെയിനിന്റെ ആദ്യ യാത്ര തിങ്കളാഴ്ച വൈകുന്നേരം റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ് ഫ്ളാഗ് ഓഫ് ചെയ്തത്. എട്ടര മണിക്കൂര്‍ നീണ്ട യാത്രയില്‍ 400ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആരാണ് വസ്തുക്കള്‍ മോഷ്ടിച്ചതെന്ന് വിവരം ലഭിച്ചിട്ടില്ല.
കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയിലാണ് തേജസ് ട്രെയിനുകള്‍ നിര്‍മ്മിച്ചത്. വിമാനത്തിന് സമാനമായ സൗകര്യങ്ങളാണ് തേജസ് ട്രെയിനിലും യാത്രക്കാര്‍ക്കായി ഒരുക്കിയിരുന്നത്. ഒമ്പത് മണിക്കൂറിനുള്ളില്‍ ട്രെയിന്‍ മുംബയില്‍ നിന്നും ഗോവയിലെത്തും. അതായത് ജനശതാബ്ദിയേക്കാളും വേഗത്തില്‍. ഒരു എക്സിക്യൂട്ടീവ് കോച്ചുള്‍പ്പെടെ പതിമൂന്ന് കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്സിക്യൂട്ടീവ് കോച്ചില്‍ 56ഉം എ.സി ചെയറില്‍ 78മാണ് പരമാവധി യാത്രക്കാരെ അനുവദിച്ചിരിക്കുന്നത്.
സെമി ഹൈസ്പീഡ് ട്രെയിനാണ് തേജസ് എക്സ്പ്രസ്. നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ വേഗത നിശ്ചയിച്ചിരിക്കുന്നത്. രണ്ട് എക്സിക്യൂട്ടീവ്, 16 നോണ്‍ എക്സിക്യൂട്ടീവ് എന്നിവയുള്‍പ്പെടെ 19 കോച്ചുകളാണ് തേജസില്‍ ഉണ്ടാവുക. എക്സിക്യൂട്ടീവ് കോച്ചുകളെല്ലാം സ്മാര്‍ട് കോച്ചുകളാവും. 2016-17 ബജറ്റില്‍ സ്മാര്‍ട് കോച്ചുകള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ് ഈ പദ്ധതി.
ബയോവാക്വം ടോയ്ലെറ്റുകള്, ഓട്ടോമാറ്റിക് ഡോറുകള്‍, എയര്‍ ബ്രേക്കുകള്‍, ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നല്കുന്ന സിസ്റ്റം, ഡിജിറ്റല്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡ്സ്, സിസിടിവി ക്യാമറ, യുഎസ്ബി ചാര്‍ജര്‍, ടി, കോഫി വൈന്‍ഡിങ് മെഷീന്, സ്നാക്സ് ടേബിള്‍ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളാണ് തേജസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: