തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി വിവാദത്തില്‍ കൂടുതല്‍ അന്വേഷണം സാധ്യമാകുന്നില്ലെന്ന ഇടക്കാല റിപ്പോര്‍ട്ട് ഇന്നലെ വീണ്ടും വിജിലന്‍സ് ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാല്‍ കേസിനെ സംബന്ധിച്ച് ലോകായുക്ത തീര്‍പ്പ് കല്പ്പിച്ചിട്ടില്ലാത്തതിനാലും ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലും കൂടുതല്‍ അന്വേഷണം സാധ്യമാകുന്നില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. എന്നാല്‍ വിജിലന്‍സിന്റെ ഈ നിലപാട് കോടതി അംഗീകരിച്ചില്ല.
ഈ സാഹചര്യത്തില്‍ കേസ് വിവരങ്ങള്‍ പുറത്താക്കാന്‍ കഴിയില്ലെന്നും രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കോടതിയില്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ അത് സീല്‍ ചെയ്ത കവറില്‍ കോടതി നിര്‍ദേശ പ്രകാരം ചെയ്യാമെന്നും അല്ലാത്തപക്ഷം അവ പ്രതികള്‍ക്ക് ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ലീഗ് അഡൈ്വസര്‍ കോടതിയെ അറിയിച്ചു.
സ്വകാര്യ ഫ്ളാറ്റ് കമ്പനി സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ചുവെന്നാണ് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നല്കിയ പരാതി. പാറ്റൂര്‍ കേസില്‍ നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്, ഫ്ളാറ്റുടമ , ജല അതോറിട്ടി എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: