തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 10 മണിയോടെ ചോദ്യം ചെയ്യലിനായി ഹാജരായ മണിയെ ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് പുറത്തുവിട്ടത്.
സൗഹാര്‍ദ്ദപരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മണി പറഞ്ഞു. പ്രസംഗത്തിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു കൂടുതലും ചോദിച്ചത്. എപ്പോള്‍ ആവശ്യപ്പെട്ടാലും വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താന്‍ ഇതിന് സമ്മതിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു.
അന്വേഷണ സംഘത്തോട് മണി പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് സംഘത്തലവന് ഐ.ജി കെ.പത്മകുമാര്‍ പറഞ്ഞു. അദ്ദേഹം നല്കിയ വിവരങ്ങള്‍ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യും. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് മണി സമ്മതിച്ചിട്ടുണ്ടെന്ന് ഐ.ജി കൂട്ടിച്ചേര്‍ത്തു.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും എസ് രാജേന്ദ്രന് എം.എല്‍.എയോടും ഒപ്പമാണ് മണി എത്തിയത്. ഒളിവിലായിരുന്നോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു മണിയുടെ ആദ്യം പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: