തിരുവനന്തപുരം: മുന്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകറിനെതിരായ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സ് നിലപാട് ജൂണ്‍ 2 ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ബിജു പ്രഭാകറിന്റെ ഭാര്യ പിതാവിന്റെ തൈക്കാടുള്ള കെട്ടിടം ഉയര്‍ന്ന വാടകയ്ക്ക് സര്‍ക്കാര്‍ സ്ഥാപനം നടത്തുന്നതിനായി നല്കി അഴിമതി കാണിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
25,000 രൂപ കുറഞ്ഞ വാടകയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് മൂന്ന് ഇരട്ടിയിലേറെ ഉയര്‍ന്ന വാടക നിരക്കില്‍ മുന്‍ ജില്ലാ കളക്ടറുടെ ബന്ധുവിന്റെ കെട്ടിടത്തിലേക്ക് മാറ്റിയത്. പൊതുപ്രവര്‍ത്തകയായ മണിമേഖലയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: