തിരുവനന്തപുരം: ഋഗ്വേദത്തിന് മലയാള വ്യാഖ്യാനം തയ്യാറാക്കിയ പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന് നായരെ റിച്ചാര്‍ഡ് ഹേ എംപി സന്ദര്‍ശിച്ചു. ഋഗ്വേദത്തിന്റെ മലയാള വ്യാഖ്യാനം ‘ഗുരു ദക്ഷിണാ ഭാഷ്യം’ എന്ന പേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1000 പേജുള്ള എട്ട് വോള്യങ്ങള്‍ നിലവിലുള്ള വ്യാഖ്യാനങ്ങളില്‍ ഏറ്റവും ബൃഹത്താണ്. ഒന്നര വര്‍ഷം കൊണ്ടാണ് വ്യാഖ്യാനം തയ്യാറാക്കിയത്. ഇപ്പോള്‍ ഇംഗ്ലീഷിലേക്കും തര്‍ജ്ജിമ ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷമെങ്കിലും പരിഭാഷയ്ക്കെടുക്കും എന്നാണ് നിലവിലെ കണക്കുകൂട്ടല്‍.
കേരള സര്‍വ്വകലാശാല, സംസ്കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പരീക്ഷാ ബോര്‍ഡ് അംഗമായും ചെയര്‍മാനായും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഋഗ്വേദത്തിന്റെ മലയാള വ്യാഖ്യാനത്തെ കുറിച്ചറിഞ്ഞ റിച്ചാര്‍ഡേ ഹേ ചന്ദ്രശേഖരന് നായരുടെ’ശ്രീവരാഹത്തെ വീട്ടിലെത്തിയാണ് സന്ദര്‍ശിച്ചത്. വ്യാഖ്യാനത്തിന്റെ ഒരു കോപ്പി എംപിക്ക് സമ്മാനിച്ചു.
സംസ്കൃത ഭാഷയിലും ദര്‍ശനങ്ങളിലുമുള്ള പാണ്ഡിത്യത്തിന് ചന്ദ്രശേഖരന് നായര്‍ക്ക് 2012ല്‍ രാഷ്ട്രപതി പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു. ്രശീവരാഹം കൗണ്‍സിലര്‍ ആര്.മിനി, സേവാഭാരതി സംസ്ഥാന സെക്രട്ടറി ബി.വിജയന്, ജില്ലാ വൈസ് പ്രസിഡന്റ് വി.സുരേഷ്, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എ. അനില്‍കുമാര്‍, കണ്ണദാസ് എന്നിവര്‍ എംപിക്കൊപ്പം ഉണ്ടായിരുന്നു.
ഋഗ്വേദത്തിന് മലയാള വ്യാഖ്യാനം തയ്യാറാക്കിയ പ്രൊഫ. ശ്രീവരാഹം ചന്ദ്രശേഖരന് നായരെ റിച്ചാര്‍ഡ് ഹേ എംപി കാണാനെത്തിയപ്പോള്‍ ഋഗ്വേദ പരിഭാഷ സമ്മാനമായി നല്കുന്നു. കണ്ണദാസ്, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എ. അനില്‍കുമാര്‍, ശ്രീവരാഹം വാര്‍ഡ് കൗണ്‍സിലര്‍ ആര്.മിനി, സേവാഭാരതി സംസ്ഥാന സെക്രട്ടറി ബി.വിജയന്, ജില്ലാ വൈസ് പ്രസിഡന്റ് വി.സുരേഷ് എന്നിവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: