അടിമാലി: കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന ഏക ഡോക്ടര്‍ പരിശീലനത്തിലായതിനാല്‍ രോഗികള്‍ ദുരിതത്തില്‍.
വിസ്തൃതമായ കൊന്നത്തടി പഞ്ചായത്തിലെ രോഗികളുടെ ഏക ആരോഗ്യകേന്ദ്രമാണിത്. കഴിഞ്ഞ ഒരു മാസത്തിലേറെക്കാലമായിട്ട് തുടര്‍ച്ചയായി ഡോക്ടറുടെ സേവനം വല്ലപ്പോഴും മാത്രമെ ലഭ്യമാകുന്നുള്ളുവെന്നത് ദുരിതം വര്‍ദ്ധിപ്പിക്കുകയാണ്. ചാര്‍ജിലുള്ള ഡോക്ടര്‍ക്ക് ചിത്തിരപുരത്ത് ഉള്‍പ്പെടെ പല ആശുപത്രികളിലേയും ചാര്‍ജ് കൊടുക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഇതിനിടെയാണ് ഇടമലക്കുടി ദൗത്യവുമായി ദിവസങ്ങള്‍ നീണ്ട സേവനം തുടര്‍ന്ന് പരിശീലന പരിപാടി കൂടിയായപ്പോള്‍ സാമ്പത്തിക പ്രതിസന്ധികളില്‍ വലയുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി. അടിമാലി താലൂക്കാശുപത്രിയിലെത്തണമെങ്കില് 20, 30 കി.മീ വരെ യാത്ര ചെയ്യേണ്ടി വരും. മുനിയറ, തിങ്കള്‍ക്കാട്, മുള്ളരിക്കുട്ടി, ഇരുമലക്കപ്പ് ചിന്നാര്‍, മങ്കുവ, കൊന്നത്തടി പൊന്മുടി മേഖലകളില്‍ നിന്ന് നൂറുകണക്കിന് രോഗികളാണ് ദിവസേന ഇവിടെ എത്തുന്നത്. എന്ആര്എച്ച്എംല് നിന്നും താല്കാലിക ഡോക്ടറെ നിയമിച്ച് പ്രശ്നപരിഹാരത്തിനും അധികൃതര്‍ തയ്യാറായിട്ടില്ല. എത്രയും വേഗം പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: