തിരുവനന്തപുരം: വിവാദങ്ങളുടെ ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനക്ഷേമം മുന്‍ നിര്‍ത്തി ഭരണം തുടങ്ങിയ ഇടതുപക്ഷം കഴിഞ്ഞ ഒരുവര്‍ഷം പാര്‍ട്ടി ക്ഷേമം മാത്രമായിരുന്നു പ്രധാന ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് നോട്ടമുണ്ടാക്കിയിത് നേതാക്കളും ബന്ധുക്കളും പാര്‍ട്ടിക്കാരും മാത്രമാണ്. സര്‍ക്കാര്‍ നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി മാറി. മൂന്നാറില്‍ ഭൂമി കൈയേറി പാര്‍ട്ടിയും പ്രവര്‍ത്തകരും പതിച്ചെടുത്തു.
ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് 18 രാഷട്രീയ കൊലപാതകങ്ങള്‍ നടന്നു. അതില്‍ നാല് എണ്ണവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. ക്രമസമാധാനവും നിയമവാഴ്ചയും തകര്‍ന്നു. ഒരു വര്‍ഷത്തിനിടയില്‍ ദളിത് പീഡനം, ബാലപീഡനം, സ്ത്രീ പീഡനം, ബലാത്സംഗകേസുകള്‍ തുടങ്ങിയവയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായത്. ഇത്തരം കേസുകളില്‍ ഏതെടുത്താലും പ്രതിഭാഗത്ത് സിപിഎം പ്രവര്‍ത്തകരാണ്. ഉപദേക വൃന്ദത്തിന്റെ നടുവിലാണ് മുഖ്യമന്ത്രി. ഐഎഎസ്, ഐപിഎസ് തല വൈര്യം മൂത്തതോടെ ഭരണം സ്തംഭിച്ചു.
അഴിമതിയുടെ പേരില്‍ വി.എസ്.അച്യുതാനന്ദന് ജയിലടച്ച ബാലകൃഷ്ണപിള്ളയേയും ബാര്‍കോഴ കേസില്‍ കുടുങ്ങിയ കെ.എം. മാണിയെയും വാരിപുണയുന്നത് ഇടതുപക്ഷത്തിന്റെ അപചയമാണെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: