കുറവിലങ്ങാട്: കെഎസ്ടിപിയുടെ കെടുകാര്യസ്ഥത ഓടകളിലെ അഴുക്ക് വെളളം ഒഴുകിയെത്തുന്നത് കുരുന്നുകള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലേക്ക്. അദ്ധ്യായന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമെ ഉളളുവെങ്കിലും ഇതൊന്നും കണ്ടമട്ടില്ലാതെയാണ് അധികൃതര്‍.
വെമ്പളളി സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ഈ ദുര്‍ഗതി. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ എം.സി റോഡില്‍ അരകിലോമീറ്ററിലേറെ വരുന്ന മലിനജലം ഒഴുകി സ്കൂളിലെത്തും.
എം.സി റോഡ് വികസനത്തിന്റെ ഭാഗമായി നടത്തിയ ഓട നിര്‍മാണമാണ് സ്കൂളിന് വിനയായി മാറിയിരിക്കുന്നത്. വെമ്പളളി പാലത്തിനടുത്തായി പ്രവേശന കവാടം വരുന്ന സ്കൂളിന്റെ മുന്പിലൂടെയാണ് ഓട കടന്നുപോകുന്നത്. വെമ്പളളി വടക്കേകവലയില്‍ നിന്നുളള ഓടകള്‍ വന്ന് സ്കൂള്‍ കവാടത്തിന് മുന്പില് വായ്പിളര്‍ന്ന് നില്‍ക്കുകയാണ്. ഈ ഓടയിലൂടെ എത്തുന്ന വെളളം മുഴുവന്‍ സ്കൂള്‍ കവാടത്തിലൂടെ സ്കൂളിലെത്തും. മഴ ശക്തിപ്രാപിക്കുന്നതോടെ ഈ അഴുക്ക് വെളളം നീന്തി സ്കൂളിലെത്തേണ്ട ഗതികേടിലാവും വിദ്യാര്‍ത്ഥികള്‍ക്ക്.
പുതിയ അദ്ധ്യയന വര്‍ഷത്തിന് മുമ്പ് ഓടയിലെ മലിനജലം സ്കൂളില്‍ ഒഴുകിയെത്താത്ത സാഹചര്യം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: