പള്ളുരുത്തി: കായലില്‍ കുട്ടവഞ്ചിയില്‍ മീന്‍പിടിച്ച് വില്‍പ്പന നടത്തുന്ന മൈസൂര്‍ സ്വദേശികളായ സ്ത്രീകളെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ആട്ടിപ്പായിക്കുകയും ചെയ്തു. തോപ്പുംപടി അന്തിമാര്ക്കറ്റിന് സമീപമാണ് സംഭവം.
മൈസൂര്‍ സ്വദേശികായ ജയമ്മ, ഗൗരമ്മ എന്നിവരെയാണ് സംഘം മത്സ്യം വില്ക്കുന്നതില് നിന്നും തടഞ്ഞത്. തോപ്പുംപടി മാര്‍ക്കറ്റിലെ സ്ഥിരം പ്രശ്നക്കാരാണ് സംഭവത്തിന് പിന്നില്‍. കടല്‍മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ രാസപദാര്‍ത്ഥം തളിച്ച് കേടുകൂടാതെ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നത് തോപ്പുംപടി മാര്‍ക്കറ്റിലാണെന്ന് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ്. വനിതാ തൊഴിലാളികളെ ഇവിടെ നിന്നും വിലക്കിയത്.
ഏറ്റവും അടുത്ത സമയത്ത് പിടികൂടി വില്‍പ്പന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മത്സ്യത്തിന് വന്‍ ഡിമാന്റാണ്.ഇവരുടെ മത്സ്യം വിറ്റാല്‍ പഴകിയ മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്തില്ലെന്ന ധാരണയിലാണ് ഒരു വിഭാഗം തൊഴിലാളികള്‍ ഇവരെ തടഞ്ഞതെന്ന് പറയുന്നു. പ്രധാന റോഡരുകില്‍ മത്സ്യം വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും ഇതും അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: