പീരുമേട് (ഇടുക്കി): സംസ്ഥാനത്തെ ഉള്ളിവില നൂറ് കടക്കാന്‍ കാരണം പൂഴ്ത്തി വയ്പ്പ്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇടനിലക്കാര്‍ കൊള്ള ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതാണ് വില റെക്കോര്‍ഡിലെത്താന്‍ കാരണമെന്നാണ് ഉള്ളി മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. പ്രധാനമായും തമിഴ്നാട്ടിലെ മൂന്ന് മാര്‍ക്കറ്റുകളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് ഉള്ളിയെത്തുന്നത്.
തേനിയില്‍ നിന്നും പതിനഞ്ച് ലോഡ് ഉള്ളിയാണ് ദിവസവും കേരളത്തിലെത്തുന്നത്. ഇവ പ്രധാനമായും കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ, എറണാകുളം മേഖലകളിലെ ചന്തകളിലേയ്ക്കാണ് എത്തുന്നത്. ഒരു കിലോയ്ക്ക് ഇന്നലെ തേനി മാര്‍ക്കറ്റിലെ വില 87 രൂപയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുമ്പോള്‍ ഇത് 100-110 രൂപ വരെയായി ഉയരുന്നുണ്ട്. ഒന്നര മാസം മുമ്പ് വരെ ഇരുപതു രൂപയായിരുന്ന വിലയാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ കണ്ണുകളെ ഉള്ളി പൊളിക്കാതെ തന്നെ കണ്ണീരണിയിക്കുന്നത്.
തേനി ജില്ലയിലെ കമ്പം, കെ.കെ. പെട്ടി, അണൈപ്പ പെട്ടി, ചുരുളിപ്പെട്ടി, ഉത്തമപാളയം, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. പാകമാകുന്നതോടെ കച്ചവടക്കാര്‍ എത്തി ഏക്കറുകണക്കിനുള്ള പാടം മൊത്തത്തില്‍ വാങ്ങുകയാണ് പതിവ്. പാടം വാങ്ങിയാല്‍ പിന്നെ വില കൂടിയാലും കര്ഷകന് ലാഭം ലഭിക്കുകയില്ല.
ഇത്തരത്തില്‍ വാങ്ങുന്ന ഉള്ളി ജല ദൗര്‍ലഭ്യത്തിന്റെ പേര് പറഞ്ഞ് വിളവെടുക്കാന്‍ വൈകിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വിളവെടുത്തവ ഉണക്കി വിപണി കാണിക്കാതെ പ്രത്യേക സ്ഥലങ്ങളിലേയ്ക്ക് മാറ്റും. ഇതിന് വ്യക്തമായ തെളിവ് സംസ്ഥാനത്ത് ഇപ്പോള്‍ വിപണിയിലുള്ള ഉള്ളികള്‍ തന്നെയാണ്. പഴക്കമുള്ള, വലിപ്പം കുറഞ്ഞ ഉള്ളികളാണ് സംസ്ഥാനത്ത് ഇന്ന് ഏറെയും വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: